വെള്ളിയാഴ്‌ച, ഏപ്രിൽ 22, 2011

ഖദര്‍ ധരിയ്ക്കുന്നതെന്തിന്...?

" ചര്‍ക്കയില്‍ നൂല്‍ക്കുന്ന ഓരോ ഇഴയിലും ശാന്തി , സദ്ഭാവന ,സ്നേഹം ഇവ നിറഞ്ഞിരിയ്ക്കുന്നു " മഹാത്മാഗാന്ധി.
ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പ്രധാനപ്പെട്ട ഒരു ആയുധമായിരുന്നു ചര്‍ക്ക .ചര്‍ക്കയില്‍ നൂറ്റ നൂല്‍ കൊണ്ടുള്ള വസ്ത്രം ധരിച്ച് വിദേശകുത്തകകള്‍ക്കെതിരേ ധീരമായി അക്കാലത്ത് പ്രതിരോധം സംഘടിപ്പിച്ചു.
ഇതേ പ്രതിരോധത്തിന് ഇന്നും പ്രസക്തിയുണ്ട് . കേരളത്തിലെ ഗ്രാമീണമേഖലയിലെ സ്ത്രീകള്‍ പണിയെടുക്കുന്ന നെയ്ത്ത് മേഖലയില്‍ ഒരു ചര്‍ക്കത്തൊഴിലാളിയ്ക്ക് 60 രൂപയും ഒരു നെയ്ത്ത് തൊഴിലാളിയ്ക്ക് 75 രൂപയും ശരാശരി ദിവസവേതനം ലഭിയ്ക്കുന്നു .ഇക്കാലത്ത് ചെറുതാണെങ്കിലും ഈ തുകകൊണ്ട് ആയിരക്കണക്കന് ദരിദ്രകുടുംബങ്ങള്‍ ഭക്ഷണം കഴിയ്ക്കുന്നു .
ഒരു ഖദര്‍ വസ്ത്രം നാം വാങ്ങി ധരിയ്ക്കുമ്പോള്‍ അത് ഒരു ചെറിയ കുടുംബത്തിന് കച്ചിത്തുരുമ്പാകുന്നു....
ചിന്തിയ്ക്കൂ,,, നമ്മുടെ പണം ആഗോള ഭീമന്‍ കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കാനുള്ളതാകണോ...?

(തൃത്താല , മേഴത്തൂരിലെ കോഴിക്കോട് സര്‍വ്വോദയ സംഘം നെയ്ത്തുശാലയില്‍ നിന്നുള്ള ചിത്രങ്ങള്‍.. മേനേജര്‍ - ശിവാനന്ദന്‍ 9744616063 )


















posted by,



shinojacob shino jacob SHINOJACOB SHINO JACOB

ബുധനാഴ്‌ച, ഏപ്രിൽ 20, 2011

അണ്ണാറക്കണ്ണനും തന്നാലായത്...


അണ്ണാറക്കണ്ണനും തന്നാലായത് എന്നത് വെറുമൊരു പഴഞ്ചൊല്ലുമാത്രമല്ല , ഈ കാലഘട്ടത്തിലെ ഏറ്റവും പ്രസക്തമായ ഒരു മുദ്രാവാക്യമായി അത് മാറുകയാണ് .കാരണം വലിയ കാര്യങ്ങള്‍ പോലും ചെറിയ ഒരു തുടക്കംകൊണ്ട് മാത്രം വിജയിപ്പിയ്ക്കാന്‍ കഴിഞ്ഞ മാതൃകകള്‍ നമുക്കുമുന്നിലുണ്ട്. ഇത്തരം ചെറിയ തുടക്കങ്ങളിടാന്‍ നമ്മുടെ യുവതലമുറയായ അണ്ണാറക്കണ്ണന്‍മാര്‍ മുന്നോട്ടുവരേണ്ടതുണ്ട്.

യൂ ട്യൂബില്‍ അടുത്തിടെ കണ്ട ഈ വീഡിയോ നോക്കൂ... നിയമപാലകരും മന്ത്രിയും മുതിര്‍ന്ന തലമുറയുമെല്ലാം നിഷ്ക്രിയരായിരിയ്ക്കുന്ന വേളയില്‍ കേവലം ഒരുകൊച്ചു പയ്യന്‍ വലിയൊരു പ്രവര്‍ത്തനത്തിന് തുടക്കമിടുന്നു , ആയത് ഒരു തിരമാലപോലെ വ്യാപിച്ച് വലിയൊരു പ്രതിസന്ധിയെ നീക്കം ചെയ്യുന്നു .

നമുക്ക് അണ്ണാറക്കണ്ണന്‍മാരായി മാറാം......

click here


posted by ,

shinojacob – shino jacob -SHINOJACOB – SHINO JACOB

ചൊവ്വാഴ്ച, ഏപ്രിൽ 05, 2011

വൊഡാഫോണ്‍ മരങ്ങള്‍

നാലുവരിപ്പാതയിലൂടെ കുതിച്ചുപായുന്ന നമ്മള്‍ റോഡിന്റെ സുഖത്തില്‍ രമിയ്ക്കുമ്പോള്‍ ചുട്ടുപൊള്ളുന്ന വെയില്‍ നമ്മുടെ നെറുകയില്‍ പതിയ്ക്കുന്നത് നാം ശ്രദ്ധിയ്ക്കുന്നില്ല .... അന്‍പത് ഡിഗ്രിയോളം ചൂടില്‍തിളയ്ക്കുന്ന ഈ റോഡിലൂടെ എ സി കാറിലല്ലാതെയുള്ള യാത്ര ദുഷ്കരമാവും.ആരെങ്കിലും നടന്ന് സഞ്ചരിയ്ക്കാന്‍ ശ്രമിച്ചാല്‍ ഒരു കിലോമീറ്റര്‍ ചെല്ലുന്നതിനു മുന്‍പേ അയാള്‍ വെയില്‍കൊണ്ട് കുഴഞ്ഞ് വീണിട്ടുണ്ടാവും.ഇതാണ് കേരളത്തിലെ നിവിലുള്ള ഹൈവേറോഡുകളുടെ അവസ്ഥ .

എന്നാല്‍ കേരളത്തിലുള്ളതിനേക്കാള്‍ മികച്ച റോഡുകള്‍ വര്‍‍ങ്ങള്‍ക്കമുന്‍പേയുള്ള തമിഴ് നാട്ടില്‍ അവര്‍ പാതയോരങ്ങളില്‍ വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിയ്ക്കുന്നു . മിയ്ക്കവാറും ഇടങ്ങളില്‍ അത് പുളിമരമായിരിയ്ക്കും. അത് തണലും വരുമാനവും നല്‍കുന്നു.

ഇവിടെയാണ് മലയാളിയും തമിഴനും തമ്മിലുള്ള വ്യത്യാസം നമുക്ക് തിരിച്ചറിയാനാവുക. എത്ര വികസിച്ചാലും ഗ്രാമം ( ഇത്തിരി പച്ചപ്പ് ) എന്നത് തമിഴന്‍ മനസ്സില്‍ കൊണ്ട് നടക്കുന്നു. എന്നാല്‍ ഗ്രാമം , മരങ്ങള്‍ എന്നൊക്കെ പറയുന്നത് നിന്ദ്യമായ എന്തോ ഒന്നാണെന്ന് വികസനവാദി മലയാളി കരുതുന്നു.

എന്തൊക്കെയായാലും നമ്മുടെ ഹൈവേകളില്‍ ചിലയിടങ്ങളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിയ്ക്കാന്‍ നല്ല ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട് .ആയതില്‍ മലയാളിയ്ക്കുള്ള പങ്ക് എന്തുമാത്രമുണ്ടെന്നതേ നോക്കേണ്ടതുള്ളൂ.... ഇവിടെയിതാ ( എറണാകുളം - ആലുവ നാലുവരിപ്പാത ) ബഹുരാഷ്ട്ര കമ്പനിയായ വൊഡാഫോണ്‍ ആണ് മലയാളിയ്ക്ക് തണലിനായി പണം മുടക്കിയിരിയ്ക്കുന്നത്






















posted by shinojacob - shino jacob - SHINOJACOB - SHINO JACOB


തിങ്കളാഴ്‌ച, ഏപ്രിൽ 04, 2011

തണ്ണീര്‍പ്പന്തല്‍ തിരിച്ചുവരുന്നു..



പണ്ട് രാജഭരണകാലങ്ങളില്‍ വഴിയോരങ്ങളില്‍ സത്രങ്ങളും തണ്ണീര്‍പ്പന്തലുകളും ഉണ്ടായിരുന്നു .ദൂരയാത്രികര്‍ക്ക് വിശ്രമത്തിനും കുടിവെള്ളത്തിനുമായി രാജാവിന്റെ ചിലവിലായിരുന്നു ഇവ നടത്തപ്പെട്ടിരുന്നത് . എന്നാല്‍ രാജഭരണം പോയി ജനാധിപത്യം വന്നപ്പോള്‍ ഇവയെല്ലാം എടുത്തുമാറ്റപ്പെട്ടു.ഇതിന്റെ ഓര്‍മ്മ ചില റവന്യൂ രേഖകളില്‍ മാത്രമായി ഒതുങ്ങി ( തണ്ണീര്‍പ്പന്തലിന്റേയും മറ്റും ഭൂമി ഇപ്പോഴും റവന്യൂ പുറമ്പോക്കും മറ്റുമായി സംരക്ഷിയ്ക്കപ്പെടുന്നുണ്ട് ) ജനാധിപത്യത്തിന്റെ ഇക്കാലത്ത് വഴിയാത്രക്കാര്‍ക്ക് കുടിവെള്ളവും വിശ്രമസ്ഥലവും വിലകൊടുത്തുവാങ്ങേണ്ട ഒന്നായി മാറി .വേനല്‍ കത്തിക്കാളുന്ന ഇക്കാലത്ത് യാത്രയില്‍ വലിയൊരു തുക കുടിവെള്ളത്തിനായി മാറ്റിവയ്ക്കേണ്ടതായി വരുന്നു കുറച്ചുകാലം മുന്‍പുവരെ ആര്‍ക്കും ഏതൊരു വീട്ടിലും കടയിലും കയറിച്ചെന്ന് കുടിയ്ക്കാന്‍ ഇത്തിരി വെള്ളം ചോദിയ്ക്കാമായിരുന്നു , വെള്ളം കൊടുക്കുന്നവര്‍ക്കും കുടിയ്ക്കുവര്‍ക്കും സന്തോഷം... എന്നാല്‍ കാലം മാറിയതോടെ ഇരുകൂട്ടരും പരസ്പരം സംശയിയ്ക്കാന്‍ തുടങ്ങി ....

എന്നാല്‍ ആധുനികതയുടെ ഇക്കാലത്തും പഴമ മനസ്സില്‍ സൂക്ഷിയ്ക്കുന്ന ചില നല്ല ആളുകള്‍ നമുക്കിടയിലുണ്ട് .... ഇതിന്റെ സൂചനയായി പാലക്കാട് ജില്ലയില്‍ പലഭാഗത്തും തണ്ണീര്‍പ്പന്തലുകള്‍ തലപൊക്കിത്തുടങ്ങി , വഴിയാത്രക്കാര്‍ക്ക് സൌജന്യമായി കുടിവെള്ളം നല്‍കുകയാണ് ഈ തണ്ണീര്‍പ്പന്തലുകളുടെ ലക്ഷ്യം . കേരളത്തില്‍ ഏറ്റവും കൂടിയ ചൂടുള്ള ജില്ലയായ പാലക്കാട് ഇത് ജനങ്ങള്‍ക്ക് വലിയൊരാശ്വാസമാവുകയാണ്

സൂര്യാഘാതവും ഇതുമൂലമുള്ള മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇക്കാലത്ത് ഇതൊരു മാതൃകയാണ്

2009 ല്‍ കൂറ്റനാട്ട് ആദ്യം തണ്ണീര്‍പ്പന്തല്‍ തുടങ്ങി 2010 ല്‍ ജില്ലയില്‍ പലഭാഗത്തും തണ്ണീര്‍പ്പന്തലുകള്‍ പ്രവര്‍ത്തിച്ചു 2011 ല്‍ കൂറ്റനാട്ടെ ജനകീയ കമ്മറ്റി സംഭാരമാണ് നല്‍കുന്നത്

ഈ മാതൃകാപ്രവര്‍ത്തനം നാടെങ്ങും വ്യാപിയ്ക്കട്ടെ...



ബന്ധങ്ങള്‍ക്ക് - ഷണ്‍മുഖന്‍ ജനകീയ കമ്മറ്റി പ്രവര്‍ത്തകന്‍ 9447241064


Posted by shinojacob shino jacob SHINOJACOB SHINO JACOB

KOOTTANAD koottanad