വെള്ളിയാഴ്‌ച, നവംബർ 30, 2012

ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം NAPM

ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം - national alliance of peoples movements
 ( NAPM ) ഒന്‍പതാം ദ്വൈവാര്‍ഷിക ദേശീയ കണ്‍വെന്‍ഷന്‍ , ചിത്രങ്ങളിലൂടെ.....

വെള്ളിയാഴ്‌ച, നവംബർ 23, 2012

ദരിദ്രനായ ഭരണാധികാരി


ലോകത്തിലെ ഏറ്റവും ദരിദ്രനായ ഭരണാധികാരി ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയുടെ 77-കാരന്‍ പ്രസിഡന്‍റ് യോസേ മുയിക്കയാണ്. സര്‍ക്കാര്‍ വകയായുള്ള പ്രസിഡന്റിന്റെ ആഢംബര

മാളിക ഉപേക്ഷിച്ച് ഭാര്യയുടെ പേരില്‍ ഉള്ള , സൌകര്യങ്ങള്‍ വളരെ കുറഞ്ഞ ചെറിയ വീട്ടില്‍ ആണ് ഇപ്പോള്‍ ഇദ്ദേഹത്തിന്റെ താമസം. തന്റെ ശമ്പളത്തിന്റെ 90 ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന മുയിക്ക സ്വന്തം ചിലവിനുള്ള പണം കൃഷിപ്പണിയും മറ്റും ചെയ്ത് കണ്ടെത്തുകയും ചെയ്യുന്നു. തന്റെ ജീവിതത്തിന്റെ ഇത്രയും കാലം ഇതുപോലെയൊക്കെത്തന്നെയാണ് ജീവിച്ചത്. പ്രസിഡന്‍റ് ആയി എന്ന കാരണത്താല്‍ ജീവിത ശൈലി മാറ്റാനോ, ആര്‍ഭാടപൂര്‍വ്വം ജീവിക്കാനോ തനിക്ക് താല്‍പര്യമില്ല എന്നാണ് അദ്ദേഹം പറയുന്നത്. തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം പൊതു ഖജനാവിലേക്ക് എഴുതി നല്‍കിയ മുയിക്ക 2009 ലാണ് രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. "ബ്രോഡ് ഫ്രണ്ട്" എന്ന ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായ യോസേ മുയിക്ക ക്യൂബന്‍ വിപ്ലവത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് രൂപീകൃതമായ ഇടത് സായുധ സംഘമായ ഉറുഗ്വന്‍ ഗറില്ലാ സംഘടനയുടെ സായുധ മുന്നണി പോരാളികൂടിയായിരുന്നു. 14 വര്‍ഷത്തെ തന്റെ ജയില്‍ ജീവിതമാണ് ഇത്തരത്തില്‍ ഉള്ള ഒരു ജീവിത വീക്ഷണം വളര്‍ത്തിയെടുക്കാന്‍ മുയിക്കയ്ക്ക് പ്രേരണയായത്.

( ഫേസ്ബുക്ക് പോസ്റ്റ് )

ശനിയാഴ്‌ച, നവംബർ 10, 2012

സീറോ ബജറ്റ് നേച്ചുറല്‍ ഫാമിംഗ് ക്ലാസ്സ്


പ്രശസ്ത പ്രകൃതികൃഷി ശാസ്ത്രജ്ഞന്‍ സുഭാഷ് പാലേക്കര്‍ വിഭാവനം ചെയ്ത സീറോ ബജറ്റ് നേച്ചുറല്‍ ഫാമിംഗ് എന്ന നൂതന ജൈവകൃഷി സമ്പ്രദായത്തെപ്പറ്റി കേരളത്തിലെ സീറോ ബജറ്റ് നേച്ചുറല്‍ ഫാമിംഗ് കൃഷിരീതിയുടെ പ്രചാരകന്‍ കെ എം ഹിലാല്‍ ക്ലാസ്സെടുക്കുന്നു. കൂറ്റനാട് വെച്ചുനടന്ന ക്ലാസ്സ് ഭൂമിക ഓര്‍ഗാനിക് ഫാമിംഗ് ട്രസ്റ്റാണ് സംഘടിപ്പിച്ചത്.നാടന്‍ പശുവിന്റെ ചാണകം മൂത്രം എന്നിവ ഉപയോഗിച്ച് ജീവാമൃതം എന്ന ലായനി നിര്‍മ്മിയ്ക്കുന്നതിന്റെ പ്രായോഗിക പരിശീലനവും ക്ലാസ്സില്‍ ഉണ്ടായി.

നേതൃത്വം നല്‍കിയവര്‍

എന്‍ പി ജയന്‍ , ഇ എം ഉണ്ണികൃഷ്ണന്‍ , സിഎസ് ഗോപാലന്‍,

എം ബ്രഹമദത്തന്‍,ഡോക്ടര്‍ റഹ്മാന്‍,കെവി നാരായണന്‍, പി സുകേശ് & ഷിനോജേക്കബ്

ബുധനാഴ്‌ച, സെപ്റ്റംബർ 26, 2012

സോളാര്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ വികസിപ്പിച്ചെടുക്കുക


 
ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും മറ്റുമായി കോടികള്‍ ചിലവിടുകയും തുലയ്ക്കുകയും ചെയ്യുന്ന രാജ്യമാണ് നമ്മുടേത്.സര്‍വ്വകലാശാലകള്‍വഴി പടച്ചുവിടുന്ന അനേകായിരം ഗവേഷണ പ്രബന്ധങ്ങളുണ്ട്.... അവ കൊണ്ടുതള്ളിയാല്‍ അറബിക്കടല്‍ പോലും മലിനമായിപ്പോകും എന്നതാണ് വാസ്തവം... എന്നാല്‍ ഏറ്റവും പ്രയോജനപ്രദാമായ സോളാര്‍ മേഖലയില്‍ ഒരു ഗവേഷവും നടക്കുന്നില്ല...വെളിച്ചത്തിനും വാഹനം ഓടിയ്ക്കുന്നതിനുമെല്ലാം സോളാര്‍ എനര്‍ജി ഉപയോഗിയ്ക്കാമെന്നിരിയ്ക്കെ നാം ഈ വിഷയത്തില്‍ പുറകോട്ട് നടക്കുന്നു.... ഇത് ദുഷ്ടലാക്കുള്ള കച്ചവടത്തിന്റെ ഭാഗമാണ്.... വളരെ കുറച്ച് മാത്രം വൈദ്യുതി ചിലവഴിച്ചുകൊണ്ട് ഉപയോഗിയ്ക്കാം എന്ന കാരണത്താല്‍ വ്യാപകമായി പ്രചാരത്തില്‍ വന്ന അടുക്കള ഉപകരണമാണ് ഇന്‍ഡക്ഷന്‍ കുക്കര്‍ ഇത് സോളാര്‍ പാനല്‍ വഴി പ്രവര്‍ത്തിപ്പിയ്ക്കാന്‍ കഴിഞ്ഞാല്‍ അത് ഒരു വിപ്ലവമായിരിയ്ക്കും...ഗ്യാസ് വണ്ടികളെ നമുക്ക് തിരിച്ചയ യ്ക്കാം ... പ്രിയപ്പെട്ട ശാസ്ത്രജ്ഞരേ... ആരെങ്കിലും ഇതൊന്ന് ഉണ്ടാക്കിയെടുക്കണേ....
 




ഞായറാഴ്‌ച, സെപ്റ്റംബർ 23, 2012

ഇത് പുതിയ പോലീസ്

ഉടുപ്പ് ഇല്ലാത്ത ദരിദ്ര തെരുവുബാലികയ്ക്ക് ഉടുപ്പ് വാങ്ങി നല്‍കുന്ന പോലീസുകാരന്‍ … ഗ്രേ ഹൗണ്ട് പോലീസിന്റെ ആന്ധ്രയില്‍ നിന്നുള്ള കാഴ്ച... പഴയ കാലം പോകുന്നു...പുതിയവെളിച്ചം പരക്കുന്നു... പരസ്പര മത്സരത്തിന്റെ ലോകമേ വഴിമാറിപ്പോവുക... ഇത് നന്‍മയുടെ കാലം,
ഭാരത് മാതാ കീ ജയ്

( facebook post )

ഞായറാഴ്‌ച, സെപ്റ്റംബർ 16, 2012

ഞണ്ട് ദേശാടനം


പെര്‍ത്തില്‍ നിന്നും (ആസ്ട്രേലിയ) 2400 കിലോ മീറ്റര്‍ അകലെയുള്ള ക്രിസ്തുമസ് ദീപിലെ ചുവന്ന ഞെണ്ടുകളുടെ മുട്ടയിടാന്‍ സമയത്തുള്ള തീരദേശ പ്രദേശങ്ങളിലേക്കുള്ള പാലായനത്തിന്റെ ചിത്രങ്ങളാണ് താഴെ... ഒക്ടോബര്‍ /നവംബര്‍ മാസങ്ങളില്‍ പതിവായി നടക്കാറുള്ള, ഫോറസ്റ്റില്‍ നിന്നും തീരദേശങ്ങളിലേക്കുള്ള ഈ പാലായനം ക്രിസ്തുമസ ദീപിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണവും , ടൂറിസം വരുമാനവുമാനത്രേ.
ഏകദേശം അഞ്ചു കോടിയിലേറെ ഞെണ്ടുകള്...ഇങ്ങനെ കാട്ടില്‍ നിന്നും ഏഴു ദിവസങ്ങളിലായി എല്ലാ വര്‍ഷവും തീരദേശ പ്രദേശങ്ങളിലേക്ക് പാലായനം ചെയ്യാറുണ്ട് .ഈ സമയങ്ങളില്‍ ഈ ദീപിലെ മിക്ക റോഡുകളും ഞെണ്ടുകളുടെ സുഖമമായ പാലായനത്തിനായി സര്‍ക്കാര്‍ അടച്ചിടാറുണ്ട്‌.,.കൂടാതെ ഞെണ്ടുകളുടെ സുഖമമായ സഞ്ചാരത്തിന് ഇവക്കു പ്രതേകം ടണലുകളും സര്‍ക്കാര്‍ നിര്‍മിച്ചിട്ടുണ്ട്..
പ്രകൃതിയെയും ജന്തു ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥക്കും യാതൊരു വിധ പരിഗണനകളും കൊടുക്കാത്ത നമുക്ക് ഇത്തരത്തിലുള്ള ഒരു വാര്‍ത്ത വളരെ കൌതുകം നിറഞ്ഞത്‌ തന്നെയാണ്. ഈ ഞെണ്ടുകള്‍ നമ്മുടെ നാട്ടിലാണെങ്കില്‍ ഒരു പക്ഷെ ഈ ഭൂമുഖത്തു നിന്ന് തന്നെ നാം ഈ ജീവിയെ നീക്കം ചെയ്തിട്ടുണ്ടാവും..മനുഷ്യന് മാത്രമല്ല, എല്ലാ ജീവ ജാലങ്ങള്‍ക്കും കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന് ലോകത്തിനു മാതൃക കാണിച്ചു കൊടുത്ത ക്രിസ്തുമസ് ദീപ് ഭരണ കൂടത്തിനു ഒരായിരം നന്ദി...... ഭാഗ്യം ചെയ്ത ഞണ്ടുകള്‍.., ( face book post thanks Bineesh Thiruvali prasad k manjery )link - http://www.facebook.com/?ref=tn_tnmn#!/photo.php?fbid=436295006412543&set=a.179316105443769.33329.100000961435231&type=1&theater
iv style="text-align: justify;">

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 31, 2012

ജാനകിയേടത്തിയുടെ കറിവേപ്പ്

അഞ്ച് വര്‍ഷം മുന്‍പൊരുദിവസം റോഡിലൂടെ നടക്കുമ്പോഴാണ് ജാനകിയേടത്തി റോഡരുകില്‍ ഒരു കറിവേപ്പിന്‍ തൈ നില്‍ക്കുന്നത് കണ്ടത്. പിറ്റേദിവസം അതുവഴിയേ വന്നപ്പോള്‍ കയ്യില്‍ കരുതിയ പാത്രത്തില്‍ നിന്നും കുറച്ച് വെള്ളം അതിന് ഒഴിച്ചുകൊടുത്തു.അത് രണ്ടുമൂന്നു ദിവസം തുടര്‍ന്നു.പിന്നീട് ആ തൈയ്യിനേയും പറിച്ചെടുത്ത് വീട്ടിലേയ്ക്ക് പോന്നു.... അതിനെ വീട്ടുവളപ്പില്‍ നട്ടു... അതിപ്പോള്‍ ജാനകിയേടത്തിയേക്കാള്‍ വളര്‍ന്നിരിയ്ക്കുന്നു...ഒരു ഗ്രാമത്തിനുവേണ്ടുന്ന കറിവേപ്പില മുഴുവന്‍ അതില്‍നിന്നും കിട്ടാന്‍ തക്ക വലുത്...തമിഴ് നാട്ടില്‍ നിന്നും എന്‍ഡോസള്‍ഫാനില്‍ മുക്കി കറിവേപ്പില കേരളത്തിലേയ്ക്ക് കയറ്റിവിടുന്ന പത്രവാര്‍ത്തകള്‍ നാം കേട്ട് ഞെട്ടിവിറച്ചുനില്‍ക്കുന്നു...ജാനകിയേടത്തിയേപ്പോലുള്ള മാതൃകകള്‍ എന്‍ഡോസള്‍ഫാനെ പടിയ്ക്കപുറത്താക്കുന്നതും കേരളത്തില്‍ത്തന്നെയാണ്.     

 ( ജാനകിയേടത്തി കറിവേപ്പിനരികെ )

ശനിയാഴ്‌ച, ഓഗസ്റ്റ് 25, 2012

വാദ്യവിസ്മയം 2012 - പഞ്ചവാദ്യപ്പെരുമ


പെരിങ്ങോടിന്റെ പഞ്ചവാദ്യപ്പെരുമയെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലേയ്ക്കെത്തിച്ച 301 കലാകാരന്‍മാരെ അണിനിരത്തി നടത്തിയ പഞ്ചവാദ്യം ....25-08-2012 ന് നടന്ന ഈ ദൃശ്യവിരുന്ന്   ചിത്രങ്ങളിലൂടെ...     ( വീഡിയോ ഉള്‍പ്പെടെ  )

 





  


  



 

                                                                          
 



 




 





 

വ്യാഴാഴ്‌ച, ഓഗസ്റ്റ് 02, 2012

തവളക്കണ്ണന്‍ കതിരിട്ടപ്പോള്‍

നാടന്‍ നെല്‍വിത്തുകളെ പരിരക്ഷിയ്ക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂറ്റനാട് ഭൂമിക ഓര്‍ഗാനിക് ഫാമിംഗ് ട്രസ്റ്റ് കൃഷിചെയ്ത തവളക്കണ്ണന്‍ നെല്ല് കതിരിട്ടപ്പോള്‍ …. ചിത്രങ്ങളിലൂടെ


വ്യാഴാഴ്‌ച, ജൂൺ 21, 2012

തവളക്കണ്ണനെ തിരിച്ചുകൊണ്ടുവന്നു...


പാലക്കാട് ജില്ലയിലെ തനത് നാടന്‍ നെല്‍വിത്താണ് തവളക്കണ്ണന്‍.അത്യുല്‍പാദനശേഷിയുള്ള നെല്ലിനങ്ങളുടെ വരവോടെ തൃത്താല ,കൂറ്റനാട് മേഖലയില്‍ നിന്നും ഈ നെല്ലിനം അപ്രത്യക്ഷമായിരുന്നു.ഒന്നാംവിളയായി കൃഷിചെയ്യുന്ന ഈ നെല്‍വിത്ത് നാടന്‍ നെല്‍വിത്തിനങ്ങളില്‍ വളരെ മികച്ച റിസല്‍ട്ട് ഉണ്ടാക്കുന്നതാണ്.
നാടന്‍ നെല്‍വിത്തുകളെ പരിരക്ഷിയ്ക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂറ്റനാട് ഭൂമിക ഓര്‍ഗാനിക് ഫാമിംഗ് ട്രസ്റ്റാണ് തവളക്കണ്ണനെ കൂറ്റനാട് കൃഷിചെയ്തിരിയ്ക്കുന്നത്.സുഗന്ധശാല , ജീരകശാല എന്നീ നാടന്‍ നെല്‍വിത്തുകള്‍കൂടി കൂറ്റനാട് മേഖലയില്‍ രംഗത്തിറക്കുവാന്‍ ഭൂമിക പദ്ധതിയിട്ടിട്ടുണ്ട്.
ഭൂമിക അംഗങ്ങള്‍ - ഉണ്ണി മങ്ങാട്ട് ( ഇ എം ഉണ്ണികൃഷ്ണന്‍ ) കെ വി സുബൈര്‍ , ഡോ മണികണ്ഠന്‍ സി എന്‍ എസ് , മനോജ് പാതിരിശ്ശേരി ,ബ്രഹ്മദത്തന്‍ മോഴിക്കുന്നം , ശ്രീധരന്‍ തായാട്ട് & ഷിനോജേക്കബ്