ബുധനാഴ്‌ച, ഒക്‌ടോബർ 20, 2010

ഓസോണ്‍പരിരക്ഷകന്‍


തന്റെ പ്രവര്‍ത്തികൊണ്ട് ഒരു ദോഷം സംഭവിയ്ക്കുന്നു എന്ന് തിരിച്ചറിയുന്ന ഒരു മനുഷ്യന്‍ , ആ ദോഷത്തിന് ഉള്ളുതുറന്ന് പരിഹാരവും ചെയ്യുന്നു....

അങ്ങിനെ ഒരു കാഴ്ചയെ പരിചയപ്പെടുത്തട്ടെ...

പല്ലീരി സന്തോഷ് 9846172263

2007 ലെ മഴക്കാലത്ത് എളവാതില്‍ക്കല്‍ ക്ഷേത്രമൈതാനിയില്‍ പലഭാഗങ്ങളിലായി വൃക്ഷത്തൈകള്‍ നട്ട് അതിന് ചെറിയ ചുള്ളിക്കമ്പുകളും മുള്ളുംകൊണ്ട് സംരക്ഷണ വലയം തീര്‍ത്തിരിയ്ക്കുന്ന കാഴ്ച കണ്ട് ഞാന്‍ അതിന്റെ കര്‍ത്താക്കളെ തേടിച്ചെന്നു . സന്തോഷേട്ടനും കൂട്ടുകാരുമായിരുന്നു അത് .വെയിലില്‍ ചുട്ടുപഴുക്കുന്ന ക്ഷേത്രമൈതാനത്തിന് തണലേകല്‍ ലക്ഷ്യംവെച്ച് നടത്തിയ പ്രവര്‍ത്തിയായിരുന്നു അത് .അതാണ് ഞാന്‍ ആദ്യം നേരില്‍കണ്ട സന്തോഷേട്ടന്റെ ഓസോണ്‍ പരിരക്ഷണ പ്രവര്‍ത്തനം

2008 ല്‍ സന്തോഷേട്ടന്‍ മരം നടലില്‍ സജീവമാകുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത് . സുഹൃത്തുക്കളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പ് ശേഖരിച്ച് ഇരുമ്പ് ട്രീഗാര്‍ഡ് സംഘടിപ്പിച്ച് റോഡരുകില്‍ നട്ടുപിടിപ്പിച്ച 70 വൃക്ഷത്തൈകള്‍ ഇപ്പോള്‍ കൂറ്റനാട് തലയുയര്‍ത്തി നില്‍ക്കുന്നു .

2009 ല്‍ അത് 100 മരങ്ങളായി ഉയര്‍ന്നു ... ഇതിനായി ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിപ്രവര്‍ത്തിയ്ക്കാന്‍ സന്തോഷേട്ടന്‍ മുന്‍നിരയിലുണ്ടായിരുന്നു . 2010 ല്‍ 200 മരങ്ങള്‍ നട്ടുപിടിപ്പിയ്ക്കാനും സന്തോഷേട്ടന്‍ പുറകിലായിരുന്നില്ല ...

ജോലി ആവശ്യത്തിന് പലയിടങ്ങളിലും പോയിവരുമ്പോള്‍ പലതരം ആല്‍ വൃക്ഷത്തൈകള്‍ കെട്ടിടങ്ങള്‍ക്കും മറ്റും മുകളില്‍ നിന്നും സംഭരിയ്ക്കുന്നതും സന്തോഷേട്ടന്റെ ഇഷ്ടപ്രവര്‍ത്തികളില്‍ ഒന്നാണ്... വലിയ തണല്‍മരം കണ്ട് മതിമറന്ന് നില്‍ക്കുക....നിറയെ ചക്ക തരുന്ന പ്ലാവിനെ സ്നേഹിയ്ക്കുക ...ഏതുവീട്ടില്‍ ചക്ക പഴുത്തുനില്‍ക്കുന്നുണ്ടോ അവിടെക്കയറി ഒരുനാണക്കേടും വിചാരിയ്ക്കാതെ അഭിമാനപൂര്‍വ്വം അത് ചോദിച്ച് വാങ്ങിച്ച് നിറയെ ചക്കപ്പഴം കഴിച്ച് പ്രകൃതിയുമായി ഒന്നാവുക.... വന്‍വൃക്ഷങ്ങള്‍ തന്റെ വീട്ടുവളപ്പില്‍ നിറയെ വളര്‍ന്ന് വരട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുക.... സന്തോഷേട്ടന്‍ ഇങ്ങനെയൊക്കെയാണ്....

അടുത്തൊരു ദിവസം ഞാന്‍ വെറുതെയൊന്ന് ചോദിച്ചതാണ്, എന്താണ് സന്തോഷേട്ടന് മരങ്ങള്‍ വെച്ചുപിടിപ്പിയ്ക്കാന്‍ ഇത്രയേറെ താത്പര്യം........ അതിന് എനിയ്ക്ക് കിട്ടിയ മറുപടി പാഠപുസ്തകങ്ങളിലും ഗവേഷണ പ്രബന്ധങ്ങളിലും മാത്രം നാം കേട്ടിട്ടുള്ളതാണ്...

" എന്റെ തൊഴില്‍ റഫ്രിഡ്ജറേഷന്‍ ,എയര്‍കണ്ടീഷനിങ്ങ് എന്നിവയാണ് ... ഇത് ഓസോണ്‍പാളിയ്ക്ക് കേടുണ്ടാക്കുന്ന വാതകങ്ങള്‍ പുറത്തുവിടുന്നതും തന്‍മൂലം ഭൂമിയ്ക്ക് കേടുപാടുകള്‍ഉണ്ടാകാന്‍ ഇടയാക്കുന്നതുമാണ്.”... "ആയതിനാല്‍ ഞാന്‍മൂലം കേടുവരുന്ന ഓസോണ്‍പാളിയെ കോംപന്‍സേറ്റ് ചെയ്യാന്‍ ഞാന്‍ മരങ്ങള്‍ വെച്ചുപിടിപ്പിയ്ക്കുന്നു... “

"വര്‍ഷങ്ങളായി റഫ്രിഡ്ജറേഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഞാന്‍ അറിഞ്ഞും അറിയാതെയും ഈ ഭൂമിയെ കേടുവരുത്താന്‍ കൂട്ടുനിന്നിട്ടുണ്ട് .... ആയതിനാല്‍ വരും തലമുറയ്ക്ക് വേണ്ടി ഞാനിത് ചെയ്യുന്നു.... “

എല്ലാവരും തിരക്കിലാണ്... എല്ലാവരും ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ പേറുന്നവരുമാണ്... എങ്കിലും പച്ചപ്പിന്റെ ഒരുവിരല്‍ ഞൊടിപ്പെങ്കിലും ഈ ഭൂമിക്ക് വേണ്ടി ചെയ്തിരുന്നെങ്കില്‍...

ആഗോളതാപനം....... കാലാവസ്ഥാ വ്യതിയാനം .... നമുക്കുപഠിയ്ക്കാന്‍ വിഷയങ്ങള്‍ ഇനിയും ഒരുപാട് വരും... ഇതിനെയെല്ലാം പ്രയോഗതലത്തില്‍ നേരിടുന്ന സന്തോഷേട്ടന്‍മാരെയാണ് നമുക്കാവശ്യം......

പി സന്തോഷ് കുമാര്‍ , പല്ലീരി വീട് , കൂറ്റനാട് പിഒ 679533 പാലക്കാട് . ഷീബ ( ഭാര്യ ) പൂജ (മകള്‍ )

സന്തോഷേട്ടന്‍ താന്‍ റോഡരുകില്‍ നട്ട മരത്തിനൊപ്പം


സന്തോഷേട്ടന്‍ തന്റെ റഫ്രിഡ്ജറേഷന്‍ കടയ്ക്കുമുന്നില്‍ .

Shino jacob ഷിനോജേക്കബ്


വ്യാഴാഴ്‌ച, ഒക്‌ടോബർ 07, 2010

ചീറ്റപ്പുലി തിരിച്ചുവരുന്നു...


ഭാരതത്തില്‍ 1940 കളില്‍ വംശനാശം സംഭവിച്ച ചീറ്റപ്പുലി വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നു ....
വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്‍ഡ്യ , ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി , ഇന്‍ഡ്യന്‍ വൈല്‍ഡ് ലൈഫ്റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡെറാഡൂണ്‍ എന്നിവയുടെ സംയുക്തപഠനത്തിന്റെ ഭാഗമായാണ് ചീറ്റപ്പുലി തിരിച്ചെത്തുന്നത്
ഒരുകാലത്ത് ചീറ്റപ്പുലിയുടെ ആവാസകേന്ദ്രങ്ങളായിരുന്ന ഗുജറാത്ത് , മദ്ധ്യപ്രദേശ് , രാജസ്ഥാന്‍ എന്നിവിടങ്ങളിലെവനപ്രദേശങ്ങളില്‍ ആഫ്രിക്കയില്‍ നിന്നും ചീറ്റപ്പുലികളെ എത്തിച്ച് തുറന്ന് വിടാനാണ് പരിപാടി .... ഈ പദ്ധതിയ്ക്ക്കേന്ദ്രഗവണ്‍മെന്റിന്റെഅംഗീകാരം

കിട്ടിക്കഴിഞ്ഞു.മേല്‍പറഞ്ഞ വനപ്രദേശങ്ങളില്‍ ഇപ്പോഴും ചീറ്റപ്പുലിയ്ക്ക്അനുയോജ്യമായ ആവാസവ്യവസ്ഥ നിലനില്‍ക്കുന്നുണ്ട് എന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

അനിയന്ത്രിതമായ വേട്ടയാടലാണ് ഭാരതത്തില്‍ ചീറ്റപ്പുലിയെ വംശനാശത്തിലെത്തിച്ചത്.സ്വാതന്ത്ര്യത്തിന് മുന്‍പുള്ളകാലഘട്ടത്തില്‍ പലയിടങ്ങളിലും രാജാക്കന്‍മാരും മറ്റുംചീറ്റപ്പുലി ഇണക്കിവളര്‍ത്തിയിരുന്നു . മാനുകളേയും മറ്റുംവേട്ടയാടാനായിരുന്നു അത് . ഏറ്റവും വേഗത്തില്‍ ഓടാന്‍ കഴിയുന്ന മൃഗമായ ചീറ്റപ്പുലിയ്ക്ക് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ സ്പീഡുണ്ട് ,അക്ബര്‍ ചക്രവര്‍ത്തിയ്ക്ക് 9000 ചീറ്റപ്പിലികള്‍ ഉണ്ടായിരുന്നു എന്നാണ് ചരിത്രസൂചന .
ഇന്ന് ഏഷ്യന്‍ ചീറ്റപ്പുലി പ്രധാനമായും അധിവസിയ്ക്കുന്നത് ഇറാനിലാണ് .പാകിസ്ഥാന്‍, ബലൂചിസ്ഥാന്‍മേഖലകളില്‍ അപൂര്‍വ്വമായി ഇവയെ കണ്ടുവരുന്നുണ്ട്. ഭാരത്തില്‍ ചീറ്റപ്പുലിയെപ്പറ്റിയുള്ള അവസാനത്തെ വിവരം 1948 ല്‍ മദ്ധ്യപ്രദേശിലെ രാജാവായിരുന്ന മഹാരാജാ രാമാനുജ പ്രതാപ് സിങ്ങ് വെടിവെച്ച്കൊന്ന മൂന്ന്ചീറ്റപ്പുലികളെക്കുറിച്ചുള്ളതാണ്. അതിനുശേഷം ആരും ചീറ്റപ്പുലികളെ കണ്ടതായി അറിവില്ല .
ചീറ്റപ്പുലികളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് താഴെയുള്ള ലിങ്കുകളില്‍ അമര്‍ത്തുക

http://en.wikipedia.org/wiki/Cheetah

http://www.cheetah.org/

http://www.cheetah.bigcats.in/




ചീറ്റുലികളുമായി വേട്ടയ്ക്ക് പോകുന്നു





രാജാവ് ചീറ്റപ്പുലികളെ കൊന്നിട്ടിരിയ്ക്കുന്നു




SHINOJACOB

Shino jacob ഷിനോജേക്കബ്


തിങ്കളാഴ്‌ച, ഒക്‌ടോബർ 04, 2010

കാട് ആനയ്ക്ക് തിരിച്ചുകൊടുക്കുക....








സമീപകാലത്തെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ് കാട്ടാനയും മനുഷ്യനും തമ്മിലുള്ള യുദ്ധം... കാടെല്ലാം നാടാവുകയും ഉള്ള കാടുകള്‍ തേക്ക് തോട്ടങ്ങളോ യൂക്കാലിപ്റ്റസ് തോട്ടങ്ങളോ ആവുകയും അവശേഷിയ്ക്കുന്ന ഹരിതവനങ്ങളില്‍ നായാട്ടുകാരും കഞ്ചാവുകൃഷിക്കാരും ചാരായ വാറ്റുകാരും താവളമുറപ്പിയ്ക്കുകയും ചെയ്യുമ്പോള്‍ ജീവന്‍ രക്ഷിയ്ക്കാന്‍ വേണ്ടി കുറേക്കൂടി സുരക്ഷിതമായ നാട്ടിലേയ്ക്കിറങ്ങുക എന്നതുമാത്രമേ ആനകള്‍ക്ക് ചെയ്യാനുള്ളൂ....

നാട്ടില്‍ ആരും പരസ്യമായി വെടിവെച്ച് കൊല്ലില്ല എന്നറിയാവുന്ന കാട്ടാന വനമേഖലയോടുചേര്‍ന്ന ഗ്രാമങ്ങളില്‍ ഭക്ഷണവും വെള്ളവും തേടിയെത്തുന്നു... എന്നാല്‍ അത് മനുഷ്യന്‍ തനിയ്ക്കുവേണ്ടി മാത്രം സൃഷ്ടിച്ചതാകയാല്‍ യുദ്ധം തുടങ്ങുകയായി....

വൈദ്യുതവേലി , കിടങ്ങ് ,പടക്കം ,പാട്ടകൊട്ടല്‍ എന്നിങ്ങനെ ഏതെല്ലാം പരീക്ഷണങ്ങള്‍ നടത്തിയാലും കാട്ടില്‍ തന്നെ കൊല്ലാന്‍ കാത്തിരിയ്ക്കുന്ന നായാട്ടുകാരന്റെയോ കഞ്ചാവുകൃഷിക്കാരന്റെയോ അത്രയും വരില്ലെന്ന് കാട്ടാനയ്ക്കറിയാം.... ആയതിനാല്‍ ആനകള്‍ കാട്ടിലേയ്ക്ക് കയറാന്‍ മടിച്ച് നാട്ടില്‍ത്തന്നെ താവളമുറപ്പിയ്ക്കുന്നു .

കാട്ടാനശല്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന രാഷ്ടീയപാര്‍ട്ടികളും കര്‍ഷകസംഘടനകളും ചെയ്യേണ്ടത് , ആന എന്തിന് കാടുവിട്ട് പുറത്തേയ്ക്കിറങ്ങുന്നു എന്ന് അന്വേഷിയ്ക്കുകയാണ് . കാട്ടില്‍ ആനയുടെ ഭക്ഷണം ഇല്ലാതാവുമ്പോള്‍ ,കുടിയ്ക്കാനും കുളിയ്ക്കാനും വെള്ളമില്ലാതാവുമ്പോള്‍, അഭയമില്ലാതാവുമ്പോള്‍ ആണ് ആന കാട്ടിനുപുറത്തിറങ്ങുന്നത് എന്ന് അവര്‍ക്ക് മനസ്സിലാക്കാം,,,, ഇത് സംഭവിയ്ക്കുന്നത് മനുഷ്യന്റെ നിയമവിരുദ്ധമായ ഇടപെടലുകള്‍ നിമിത്തമാണ്. (കൂടാതെ വനാതിര്‍ത്തിയില്‍ ആനയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണമായ കരിമ്പ് , വാഴ തുടങ്ങിവ കൃഷിചെയ്യുന്നതും, കൃഷിയില്‍ രാസവസ്തുക്കള്‍ ഉപയോഗിയ്ക്കുന്നതു നിമിത്തം ഉപ്പിന്റെ ഉയര്‍ന്ന അളവും ആനകളെ ആകര്‍ഷിയ്ക്കുന്നു ) ആയതിനാല്‍ കാട് , ആനകള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും തിരിച്ചുകൊടുക്കുക എന്ന പദ്ധതിയാണ് ആന ശല്യത്തിന് ശാശ്വതമായ പരിഹാര മാര്‍ഗ്ഗം,,,, അല്ലാതെ വൈദ്യുതവേലിയോ കിടങ്ങോ അല്ല

ഒരു പ്രദേശത്ത് ഒതുങ്ങി ജീവിയ്ക്കുന്ന സ്വഭാവക്കാരല്ല ആനകള്‍ . അവ നിരന്തരം സഞ്ചരിച്ചുകൊണ്ടയിരിയ്ക്കും .... ആനകള്‍ ഇപ്രകാരം സഞ്ചരിയ്ക്കുന്ന വഴികളേയാണ് ആനത്താരകള്‍ എന്ന് പറയുന്നത് .എന്നാല്‍ ഇന്ന് ഭൂരിപക്ഷം ആനത്താരകളും മനുഷ്യവാസമേഖലകളോ കൃഷിയിടങ്ങളോ ആയി മാറിയിരിയ്ക്കുന്നു .എന്നാല്‍ ആനകള്‍ തങ്ങളുടെ യാത്ര അവസാനിപ്പിയ്ക്കാന്‍ തയ്യാറാകുന്നുമില്ല .ഈ യാത്ര തലമുറകളിലൂടെ അവയ്ക്ക് കൈമാറിക്കിട്ടിയതാണല്ലോ...... തന്‍മൂലം തങ്ങളുടെ മാര്‍ഗ്ഗത്തില്‍ തടസ്സമായതെന്തിനേയും തകര്‍ത്ത് മുന്നോട്ടുപോകാന്‍ ആന ശ്രമിയ്ക്കും. ആയത് ആനയും മനുഷ്യനും തമ്മിലുള്ള പോരിന് ഇടയാക്കും. ഈ മേഖലയില്‍ പഠനം നടത്തിയ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്‍ഡ്യ കര്‍ണ്ണാടകയിയെ കൊല്ലെഗലില്‍ ഒരു ആനത്താര വിലകൊടുത്തുവാങ്ങി , ഗവണ്‍മെന്റിന് കൈമാറിയത് ശ്രദ്ധനേടിയ ഒരു സംഭവമായിരുന്നു. ചില ആനത്താരകളെ റോഡ് , റെയില്‍പ്പാതകളും മുറിയ്ക്കുന്നുണ്ട്. ഇത് ആനകളുടെ കൂട്ടമരണത്തിന് വരെ ഇടയാക്കുന്നുണ്ട്

ആനകള്‍ നാട്ടിലിറങ്ങിയ വാര്‍ത്തകള്‍ നാം സൂക്ഷ്മവിശകലനം നടത്തുമ്പോള്‍ മനസ്സിലാവുക നല്ല കാടുള്ള ഭാഗങ്ങളില്‍ ആനകള്‍ നാട്ടിലിറങ്ങുന്നില്ല... ( ഉദാ : ശിരുവാണി , സൈലന്റ് വാലി , ആനക്കുളം - മൂന്നാര്‍ എന്നീ വനപ്രദേശങ്ങളോട് ചേര്‍ന്ന സ്ഥലങ്ങള്‍ ) മനുഷ്യന്റെ ഇടപെടലുകള്‍ കൂടുതലുള്ളതും ശോഷിച്ചതുമായ കാടുകളുടെ അരികിലെ നാട്ടിലേയ്ക്ക് ആന സര്‍ക്കീട്ടിനായി ചെല്ലുന്നു ഉദാ; നിലമ്പൂര്‍ , അട്ടപ്പാടി ..... അതായത് കാട്ടില്‍ അഭയമില്ലാതായി തുരത്തപ്പെടുന്ന ആനകളാണ് നാട്ടില്‍ കലഹമുണ്ടാക്കുന്നത്. ആയതിനാല്‍ കാട് ആനകള്‍ക്ക് തിരിച്ചുകൊടുത്തേ മതിയാവൂ.......

കാട്ടാന നാട്ടിലെ കിണറ്റില്‍ വീണപ്പോള്‍

റെയില്‍പ്പാത മുറിച്ചുകടക്കുന്ന കാട്ടാന


തീവണ്ടി

തട്ടി മൃതിയടഞ്ഞ കാട്ടാന

ആന തേയിലത്തോട്ടത്തില്‍

ആദിവാസിക്കുട്ടി ആനക്കുട്ടിയ്ക്കൊപ്പം


നാട്ടാന

Shino jacob ഷിനോജേക്കബ്

ഞായറാഴ്‌ച, സെപ്റ്റംബർ 26, 2010

കൃഷിക്ലര്‍ക്ക്


വെള്ളക്കോളര്‍ ജോലി കിട്ടിയാല്‍ മണ്ണിനേയും വന്ന വഴിയും മറക്കുന്ന പുതിയ തലമുറ തിമിര്‍ക്കുന്ന ഇക്കാലത്ത്പാടത്തെ ചേറിലും ചെളിയിലും ആനന്ദവും നിര്‍വ്വൃതിയും കണ്ടെത്തുന്ന ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തട്ടെ...
പേര് , സി.ജയപ്രകാശ്.. പാലക്കാട് ജില്ലയിലെ പട്ടാമ്പിയ്ക്കടുത്ത് കൂറ്റനാട് , കോമംഗലത്താണ് വീട്... ഭാരതീയചികിത്സാവകുപ്പിന്റെ ( ആയുര്‍വ്വേദം )പാലക്കാട് ഓഫീസില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്നു.
കൃഷിപ്പണിക്കാരനായ അച്ഛന്‍ കൃഷ്ണന്‍കുട്ടി പാടത്ത് പണിയെടുക്കുമ്പോള്‍ ജയപ്രകാശിന് കാഴ്ചക്കാരനായി , ഓഫീസറായി നില്‍ക്കാന്‍ കഴിയുന്നില്ല ജയപ്രകാശും പാടത്തേയ്ക്കിറങ്ങുകയായി.... ഞാറുനടലും കൊയ്ത്തും മെതിയുംഎല്ലാം ജയപ്രകാശിന് ഇഷ്ടമുള്ള പ്രവര്‍ത്തന മേഖലകള്‍.....
കോമംഗലത്തെ വിശാലമായ പാടത്തിനോരത്തെ വീട്ടില്‍ താമസിയ്ക്കുന്ന ജയപ്രകാശ് കണികണ്ടുണരുന്നത്നെല്‍ച്ചെടികളേയും നീര്‍പ്പറവകളേയുമാണ്.... മണ്ണിനോടും മരങ്ങളോടും സകലജീവജാലങ്ങളോടും ഉള്ള സ്നേഹംവിടാതെ നിലനിര്‍ത്താന്‍ കഴിയുക എന്നത് ജയപ്രകാശിന് ഏറ്റവും സന്തോഷമുള്ള കാര്യമാണ്.
ഏതെങ്കിലും വെള്ളക്കോളര്‍ ജോലി കിട്ടിയാല്‍ താന്‍ മേലാളനായി എന്ന് കരുതുന്ന ഇന്നത്തെ തലമുറജയപ്രകാശില്‍ നിന്നും വളരെയേറെ പഠിയ്ക്കേണ്ടതുണ്ട്......

ജയപ്രകാശ് മൊബൈല്‍ നമ്പര്‍ .... 9446478580







ജയപ്രകാശ് കൃഷിപ്പണിയില്‍



ജയപ്രകാശ് അച്ഛനോടൊപ്പം


Shino jacob ഷിനോജേക്കബ്



വ്യാഴാഴ്‌ച, സെപ്റ്റംബർ 16, 2010

മരം നടല്‍ 2010











കഴിഞ്ഞ

രണ്ടുവര്‍ഷക്കാലത്തെ മരം നടല്‍ പരിപാടിയുടെ തുടര്‍ച്ചയായി 2010 ലും കൂറ്റനാട്ടെ ജനകീയ കൂട്ടായ്മ മരം നട്ടുപിടിപ്പിയ്ക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തി.2010 ജൂണ്‍ മാസത്തില്‍ത്തന്നെ മരങ്ങള്‍ നട്ടുപിടിപ്പിയ്ക്കുന്നതിനായി ഞങ്ങള്‍ ഏപ്രില്‍ 25 ന് യോഗം ചേര്‍ന്നു.വൃക്ഷത്തൈകള്‍ക്ക് സംരക്ഷണത്തിനായി ഈറ്റകൊണ്ടുള്ള കൂട ഉപയോഗിയ്ക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.ഈറ്റക്കൂട് സ് പ്രേപെയിന്റ് ചെയ്ത് ഭംഗിയാക്കുവാനും തീരുമാനമായി.

അടുത്തപ്രദേശത്തൊന്നും ഈറ്റക്കൂട് ലഭ്യമല്ലാത്തതിനാല്‍ 75 കിമീ അകലെയുള്ള കഞ്ചിക്കോടുനിന്നാണ് കൂട കൊണ്ടുവന്നത്.കഞ്ചിക്കോട്ടെ പ്രമുഖ ഈറ്റ ഉല്‍പ്പന്ന നിര്‍മ്മാതാവായ ശക്തിവേലിനെയാണ് ഞങ്ങള്‍ ഇക്കാര്യത്തില്‍ സമീപിച്ചത് . 5 അടി ഉയരമുള്ള കൂട , വണ്ടിക്കൂലിയടക്കം 100 രൂപയ്ക്കടുത്തായി കൂറ്റനാടെത്തിയ്ക്കുവാന്‍ .ആയതിലേയ്ക്കായി കൂറ്റനാട്ടെ വ്യാപാരികളേയും പ്രമുഖ വ്യക്തികളേയും കണ്ട് സ്പോണ്‍സര്‍ഷിപ്പ് ശേഖരിയ്ക്കുകയും ചെയ്തു

കഴിഞ്ഞ വര്‍ഷം 100 മരങ്ങള്‍ നടാന്‍ തീരുമാനിയ്ക്കുകയും 116 ട്രീ ഗാര്‍ഡുകള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് ലഭിയ്ക്കുകയും ചെയ്തിരുന്നു.തന്‍മൂലം ഇക്കുറി കുറച്ച് വര്‍ദ്ധനവ് വരുത്തി 150 ട്രീഗാര്‍ഡുകള്‍ക്കാണ് സ്പോണ്‍സര്‍ഷിപ്പ് തേടിയത് .എന്നാല്‍ 155 ട്രീ ഗാര്‍ഡുകള്‍ സ്പോണ്‍സര്‍ ചെയ്യപ്പെട്ടു

ഞങ്ങളുടെ പ്രവര്‍ത്തികള്‍ ഊര്‍ജ്ജിതമായി നടക്കവേ മേഴത്തൂരിലെ വൈദ്യമഠം അവര്‍ക്ക് വേണ്ടി ഒരു പദ്ധതിയ്ക്കായി ഞങ്ങളെ സമീപിച്ചു .അതായത് വൈദ്യമഠത്തിന്റെ ലേബലില്‍ 50 വൃക്ഷത്തൈകള്‍ നടുക , അത് ഔഷധ വൃക്ഷങ്ങളും ആയിരിയ്ക്കണം .ഒരു ട്രീഗാര്‍ഡിന് 300 രൂപവരെ ചിലവഴിയ്ക്കാന്‍ അവര്‍ തയ്യാറായി.തുടര്‍ന്ന് ഫോറസ്റ്റര്‍ മണി ( ഇപ്പോള്‍ ഡെപ്യൂട്ടി റേഞ്ചര്‍ - നെടുങ്കയം , നിലമ്പൂര്‍ ) മുന്‍കയ്യെടുത്ത് അതിനുവേണ്ടവൃക്ഷത്തൈകളെത്തിച്ചുഅരയാല,പേരാല,ഞാവല,വേങ്ങ,മണിമരുത്,ആര്യവേപ്പ്,കണിക്കൊന്ന,താന്നി,ഉങ്ങ് തുടങ്ങിയ വൃക്ഷത്തൈകള്‍ അവിടെ നട്ടു.

കഴിഞ്ഞ വര്‍ഷങ്ങളിലെ അപേക്ഷിച്ച് ഈ വര്‍ഷം തികഞ്ഞ പ്ലാനിങ്ങോടെ പ്രവര്‍ത്തിച്ചതിനാല്‍ ജൂണ്‍ മാസത്തില്‍ത്തന്നെ കൂറ്റനാട്ട് 155 വൃക്ഷത്തൈകളും നടാന്‍ പറ്റി . മേഴത്തൂരില്‍ ജൂലൈ ആദ്യവാരവും നട്ടു.തന്‍മൂലം എല്ലാ മരങ്ങള്‍ക്കും ആവോളം മഴ ലഭിച്ചു.

മരങ്ങള്‍ നട്ടതിനു ശേഷം ഞങ്ങള്‍ തൈകളെ ദിവസവും നിരീക്ഷിക്കാറുണ്ട് .എന്തെങ്കിലും കേടുപാട് പറ്റിയാല്‍ അപ്പപ്പോള്‍ പരിഹരിയ്ക്കാറുമുണ്ട് .കൂടാതെ കഴിഞ്ഞ വര്‍ഷം നട്ട പല മരങ്ങള്‍ക്കും ശാഖകള്‍ പടര്‍ന്നു പന്തലിച്ചു വന്നതിനാല്‍ തെരെഞ്ഞടുത്തവ വെട്ടിയൊതുക്കി വളരാനുള്ള ശരിയായ ദിശ ഉണ്ടാക്കിക്കൊടുക്കുക, കാടുമൂടിയ മരങ്ങളെ വൃത്തിയാക്കുക തുടങ്ങിയ പ്രവര്‍ത്തികളും ഇപ്പോള്‍ ചെയ്തുവരുന്നു.

കൂറ്റനാട്ടെ മരം നടല്‍ പരിപാടിയില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് തൊട്ടടുത്ത പ്രദേശങ്ങളായ പെരിങ്ങോട്,പിലാക്കാട്ടിരി, തൃത്താല എന്നിവിടങ്ങളിലെല്ലാം ട്രീഗാര്‍ഡുകള്‍ സഥാപിച്ച് മരങ്ങള്‍ നട്ടു എന്നത് വലിയൊരു വിജയമായി.പെരിങ്ങോട് നടന്ന മരം നടല്‍ പരിപാടിയില്‍ യുവനടന്‍ ബാല മരം നടാന്‍ എത്തിയത് ആവേശമായി മാറി.

ഇനിയൊരു വര്‍ഷം മുഴുവന്‍ ഞങ്ങളുടെ വിനോദം ഈ നട്ട വൃക്ഷത്തൈകളെ പരിപാലിയ്ക്കുക എന്നതാണ് . ഇതില്‍ നിന്നും ലഭിയ്ക്കുന്ന സന്തോഷം അളവറ്റതാണ്. ഈ പ്രവര്‍ത്തിയില്‍ ജനങ്ങള്‍ നല്‍കുന്ന ആദരവും അളവറ്റതാണ് .

ജനകീയ കൂട്ടായ്മ കൂറ്റനാട്



Janakeeya koottayma members

Shanmukhan - 9447241064

forester mani -9447837933,

santhosh palleeri - 9846172263

cs gopalan - 9946788668

Jithin – 9496837271

Rajan perumannur - 9946671954

subir kv – 9846581360

unni mangat - 9846202711

Viswanathan koottanad - 9946671746

kv narayanan- 9846141278

jayaprakash kongalam - 9446478580

& shinojacob











Shino jacob ഷിനോജേക്കബ്

ചൊവ്വാഴ്ച, സെപ്റ്റംബർ 07, 2010

ആ ബൈഷ്ണോയിഅമ്മ




സ്വന്തം കുഞ്ഞിന് മുലയൂട്ടുമ്പോള്‍ അവിടെയെത്തിയ മാന്‍കുട്ടിയ്ക്കുകൂടി മുലപ്പാല്‍ പങ്കുവെച്ചുനല്‍കുന്ന ബൈഷ്ണോയി അമ്മയുടെ ചിത്രം അഭിനവ ഭാരതീയര്‍ കണ്ടുമനസ്സിലാക്കേണ്ടതാണ്.

തന്റെ സുഖഭോഗങ്ങള്‍ കഴിഞ്ഞുമതി മറ്റെന്തും എന്ന് കരുതുന്ന തെറ്റായ തലമുറ ജീവിച്ചുവരുന്ന ഈ നാട്ടില്‍ ബൈഷ്ണോയി പോലുള്ള സമൂഹങ്ങള്‍ എന്നെന്നും നിലനില്‍ക്കുക തന്നെ ചെയ്യും ....

15 - ാം നൂറ്റാണ്ടില്‍ ജംബോജി എന്ന ഗുരു സ്ഥാപിച്ച ബൈഷ്ണോയി മതം 29 തത്വങ്ങളില്‍ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിയ്ക്കുന്നത്...

രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ ഖേജഡ് ലി എന്ന ഗ്രാമത്തിലെ വൃക്ഷസംരക്ഷണ സമരം ബൈഷ്ണോയികളുടെ ഏറ്റവും വലിയ ത്യാഗമായി ചരിത്രം രേഖപ്പെടുത്തിയിരിയ്ക്കുന്നു.

വൃക്ഷസംരക്ഷണം , വന്യജീവി സംരക്ഷണം , പരിസ്ഥിതി സംക്ഷണം തുടങ്ങിയ കാര്യങ്ങള്‍ തന്റെ ജീവനേക്കാള്‍ വലുതായി കാണുന്ന ബൈഷ്ണോയികളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് താഴെയുള്ള ലിങ്കുകളില്‍ അമര്‍ത്തുക....

1 - http://www.bishnoi.org


2 http://en.wikipedia.org/wiki/Khejarli

3 bishnois – first ecologists photo album - http://www.franckvogel.com/uk/photo/portfolio/reportage/bishnoi/bishnoi.htm





ജംബോജി
SHINOJACOB

Shino jacob ഷിനോജേക്കബ്


ബുധനാഴ്‌ച, ഓഗസ്റ്റ് 11, 2010

ഭാരതീയപശുവര്‍ഗ്ഗങ്ങള്‍


തനത് ഭാരതീയപശുവര്‍ഗ്ഗങ്ങള്‍ indiancowbreeds
വംശനാശം സംഭവിച്ച നിരവധി ജീവികളെപ്പറ്റി നാം പഠിയ്ക്കുന്നുണ്ട്.. എന്നാല്‍ ആധുനികത, വംശനാശത്തിന്റെ വക്കിലെത്തിച്ച ഒരു ജീവി കേരളത്തിലുണ്ട് . അത് നാടന്‍ പശുവാണ് . പാലക്കാട് നാടന്‍ , വെച്ചൂര്‍ , കാസര്‍കോട് നാടന്‍ എന്നീ പശു വര്‍ഗ്ഗങ്ങള്‍ മുന്‍പ് കേരളത്തില്‍ ധാരാളമായി ഉണ്ടായിരുന്നു . എന്നാല്‍ കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുക എന്ന ഒരു ലക്ഷ്യം മാത്രം പശുവില്‍ കണ്ടതോടെ നാടന്‍ പശു വര്‍ഗ്ഗങ്ങള്‍ ഇല്ലാതാവാന്‍ തുടങ്ങി . കേരളത്തെപ്പോലെ ഒരു ഉഷ്ണമേഖലാ പ്രദേശത്ത് , കൂടിയ ചൂടിനേയും പരുക്കന്‍ കാലാവസ്ഥയേയും പ്രതിരോധിച്ച് , മികച്ച രോഗപ്രതിരോധശേഷിയും വഹിച്ച് സസുഖം നിലനിന്നിരുന്നവയായിരുന്നു നാടന്‍ പശുക്കള്‍... ഇവയുടെ കാളകളെ നിലം ഉഴാനും വണ്ടിവലിയ്ക്കാനും ഉപയോഗിച്ചിരുന്നു .ചാണകവും മൂത്രവും മികച്ച വളമായും ഉപയോഗിയ്ക്കപ്പെട്ടു.നാടന്‍ പശുവില്‍ നിന്നുള്ള ഉത്പന്നങ്ങളായ പാല്‍ , നെയ്യ് എന്നിവ ആയുര്‍വ്വേദത്തില്‍ ചികിത്സാ ആവശ്യത്തിനായി ധാരാളമായി ഉപയോഗിച്ചിരുന്നു എന്നാല്‍ ഇന്ന് പേയ്ക്കറ്റ് പാല്‍ സംസ്കാരം വളര്‍ന്നു നാടന്‍ പശുവിന് കുറച്ച് തീറ്റയും കുറഞ്ഞ പരിപാലനച്ചിലവും മതിയായിരുന്നു , ഇതിന് ആനുപാതികമായി മാത്രമേ പാലിലുള്ള അളവുകുറവിനെ കാണേണ്ടതുള്ളൂ....ഇവ ശരീര വലുപ്പത്തിലും ചെറുതായിരുന്നു . എന്നാല്‍ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രചരണഫലമായി യൂറോപ്പില്‍ നിന്നുള്ള പശുവര്‍ഗ്ഗങ്ങള്‍ കേരളത്തില്‍ പ്രചരിയ്ക്കപ്പെട്ടു .... കൂടുതല്‍ പാല്‍കിട്ടും എന്നത് മാത്ര മായിരുന്നു ഇവയുടെ മേന്‍മ ... തീറ്റ , പരിപാലനം എന്നിവയ്ക്ക് കൂടുതല്‍ ചിലവ് വേണ്ടിവന്നു. ഇവയ്ക്ക് രോഗപ്രതിരോധശേഷിയും കുറവായിരുന്നു. കേരളത്തിലെ പരുക്കന്‍ കാലാവസ്ഥയില്‍ നിരവധി രോഗങ്ങള്‍ ഇവയെ കീഴടക്കാന്‍ തുടങ്ങി . യൂറോപ്പ്യന്‍ സങ്കരയിനം പശുക്കള്‍ക്ക് ഇങ്ങിനെ നിരവധി ന്യൂനതകള്‍ ഉണ്ടെങ്കിലും ഇവ കേരളത്തിലും ഭാരതത്തിലും വ്യാപകമായി പ്രോത്സാഹിയ്ക്കപ്പെട്ടു... നാടിന് യോജിയ്ക്കുന്ന നാടന്‍ പശുവിന്റെ ഗുണഗണങ്ങള്‍ മറച്ചുവെയ്ക്കപ്പെട്ടു... തന്‍മൂലം ഭാരതത്തില്‍ എഴുപതോളം ഇനം നാടന്‍ പശുവര്‍ഗ്ഗങ്ങള്‍ക്ക് വംശനാശം സംഭവിച്ചു. ഇനി മുപ്പതോളം ഇനം നാടന്‍ പശു വര്‍ഗ്ഗങ്ങളേ ഭാരതത്തില്‍ അവശേഷിയ്ക്കുന്നുള്ളൂ... പശ്ചാത്തലത്തില്‍ ഭാരതത്തിന്റെ പല ഭാഗത്തും നാടന്‍ പശുക്കളെ സംരക്ഷിയ്ക്കുന്നതിനായി വിവിധ സംഘടനകള്‍ ശ്രമമാരംഭിച്ചിട്ടുണ്ട്... അവര്‍ നിരവധി ഗോശാലകള്‍ നടത്തുകയും ആവശ്യക്കാര്‍ക്ക് പശുക്കുഞ്ഞുങ്ങളെ സൌജന്യമായി നല്‍കുകയും ചെയ്യുന്നുണ്ട്... ഇതില്‍ പ്രധാനപ്പെട്ട ഒരു സ്ഥാപനം കര്‍ണ്ണാടകയിലെ ഹൊസനഗറിലുള്ള ശ്രീരാമചന്ദ്രപുരം മഠമാണ് ശ്രീ രാഘവേശ്വരഭാരതി സ്വാമിയാണ് മഠത്തിന്റെ അധിപന്‍ കേരളത്തിലെ ചില ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നാടന്‍ പശുക്കള്‍ വര്‍ഗ്ഗസങ്കരണത്തില്‍ ഉന്‍മൂലനം ചെയ്യപ്പെടാതെ ഇപ്പോഴും പരിരക്ഷിയ്ക്കപ്പെട്ടതായി കാണുന്നുണ്ട്...
(
കലപ്പ ഞങ്ങളുടെ ഭൂമിയെ സന്തോ‍ഷപൂര്‍വ്വം ഉഴട്ടേ ......, കലപ്പ കാളയോടൊപ്പം സന്തോഷപൂര്‍വ്വം ഉഴട്ടേ .... കലപ്പ കാളയോടൊപ്പം സന്തോഷപൂര്‍വ്വം സഞ്ചരിയ്ക്കട്ടേ ..... മഴ സന്തോഷത്തോടെ മധുര പ്രവാഹം കൊണ്ട് - ഭൂമി നനയ്ക്കട്ടേ .....
-
ഋഗ്വേദം )


(
ഭാരതത്തിലെ മറ്റു സ്ഥലങ്ങളിലെ ചില നാടന്‍ പശു വര്‍ഗ്ഗങ്ങള്‍ ഇവയുടെ പേര് അതാതിടങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു ) സംസ്ഥാനം - പ്രദേശം- പശുവര്‍ഗ്ഗം
1.
കോയമ്പത്തൂര്‍ -( കാങ്കയം ) കാങ്കയം
2.
തഞ്ചാവൂര്‍ (തമിഴ് നാട് ) അബ്ലച്ചേരി
3.
ഈറോഡ് (തമിഴ് നാട് ) ബാരഗൂര്‍
4.
സേലം (തമിഴ് നാട് ) ആലംബാടി
5.
കര്‍ണ്ണാടക ഹാലികര്‍
6.
ചിക്കമംഗളൂര്‍ ( കര്‍ണ്ണാടക ) അമൃതമഹല്‍
7.
ബീജാപ്പൂര്‍ ( കര്‍ണ്ണാടക ) ഖിലാരി
8.
കൃഷ്ണാവാലി ( കര്‍ണ്ണാടക ) കൃഷ്ണാ
9.
മലനാട് , (കര്‍ണ്ണാടക ) മലനാട്ഗിദ്ദ
10.
മറാത്തവാഡാ (മഹാരാഷ്ട്ര ) ഡിയോനി
11.
നെല്ലൂര്‍ ,(ആന്ധ്ര ) ഓംഗോള്‍
12.
മഹാരാഷ്ട്ര- (കാന്താര്‍ ) റെഡ് കാന്താറി
13.
വിദര്‍ഭ (മഹാരാഷ്ട്ര ) ഗാലോ
14.
നാസിക്ക് (മഹാരാഷ്ട്ര ) ഡാന്‍ഗി
15.
കച്ച് ( ഗുജറാത്ത് ) & രാജസ്ഥാന്‍ കാങ്കറേജ്
16.
രാജസ്ഥാന്‍ രാത്തി
17.
നാഗോര്‍ ( രാജസ്ഥാന്‍ ) നാഗോരി
18.
അല്‍വാര്‍ മിവാറ്റി
19.
ഹരിയാന ,ഹിസാര്‍ ഹരിയാന
20.
ഗുജറാത്ത് ഗിര്‍
21.
ബീഹാര്‍ ബാച്ചൂര്‍
22.(
മദ്ധ്യപ്രദേശ് ),മാര്‍വ (ഗ്വാളിയോര്‍ ) മാല്‍വി
23.(
നിമാര്‍ ,)നര്‍മ്മദാവാലി നികോരി

24.
യുപി ( കെന്‍ നദീതീരം) കെന്‍കാത്ത, കെന്‍വാരിയ
25.
യുപി ഖിരിഗാ
26.
സിക്കിം സിരി
27.
പിലിഭിത്ത് (യുപി ) പോന്‍വാര്‍
28.
പാകിസ്താന്‍,കറാച്ചി റെഡ്സിന്ധി
29.
സഹിവാള്‍,(പാകിസ്ഥാന്‍) & പഞ്ചാബ് സഹിവാള്‍
30.താര്‍പാര്‍ക്കര്‍ താര്‍ മരുഭൂമി മേഖല


(
കുറച്ച് പശുവിനങ്ങളുടെ ഫോട്ടോകള്‍ കൂടി ചേര്‍ക്കുന്നു.... )


kankrej
ponwar
gaolao
vechurongole


umblacherytharparkar
kerighar


nagori
kenkathagangatiri

kasaragodlocal

baragur
malenadugiddamalvi







-->
Shino jacob ഷിനോജേക്കബ്