ഞായറാഴ്‌ച, നവംബർ 13, 2011

കാട് നിലനിര്‍ത്തിയവര്‍

ആരോഗ്യകരമായ ഒരു ഭൂമുഖം വേണമെങ്കില്‍ അവിടെ മൂന്നില്‍ ഒരു ഭാഗം കാട് ആയിരിയ്ക്കണമെന്നാണ് പറയുന്നത്. ഇക്കാര്യം അറിയാമായിരുന്ന നമ്മുടെ പൂര്‍വ്വികര്‍ കൃഷിയിടങ്ങള്‍ വര്‍ദ്ധിച്ചപ്പോഴും ഭൂമിയുടെ കുറച്ചുഭാഗം കാടാക്കി നിലനിര്‍ത്തിയിരുന്നു.അതില്‍ കാവുകളും വന്യമായ പ്രദേശങ്ങളും ഉള്‍പ്പെടും.

ഇക്കാര്യത്തില്‍ നല്ലൊരുദാഹരണം എനിയ്ക്ക് കാട്ടിത്തരാന്‍ കഴിയും . കൂറ്റനാട് കോമംഗലത്ത് മങ്ങാട്ട് ഉണ്ണിയേട്ടന്റെ ( ഇ എം ഉണ്ണികൃഷ്ണന്‍ ) പുരയിടമാണ് അത് നെല്‍വയലും തോട്ടവുമെല്ലാമായി ആറ് ഏക്കറോളം ഭൂമിയുള്ള ഉണ്ണിയേട്ടന്റെ തറവാട് വീട് നില്‍ക്കുന്ന വളപ്പില്‍ വലിയൊരു ഭാഗം കാടായി നിലനിര്‍ത്തിയിരിയ്ക്കുന്നു.വലിയ വൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകളും ഉള്ള ഇവിടം നെല്‍കൃഷി വേളയില്‍ പച്ചില വളം ശേഖരിയ്ക്കുന്നതിനായി വര്‍ഷങ്ങളോളമായി സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
 നല്ലൊരു കൃഷിക്കാരനും സഹൃദയനുമായ ഉണ്ണിയേട്ടനാണ് ഇപ്പോള്‍ തറവാട് വീട്ടില്‍ താമസിച്ചുവരുന്നത്. അദ്ദേഹം ഈ കാട് സംരക്ഷിച്ചുനിര്‍ത്തുന്നു.
 ചിത്രങ്ങള്‍ വലുതായി കാണുന്നതിന് ഇവിടെ അമര്‍ത്തുക ഗ്രീന്‍ ഫോട്ടോ‌