ചൊവ്വാഴ്ച, നവംബർ 24, 2009

ആയുര്‍വ്വേദ മേഖല സംഘര്‍ഷത്തില്‍


പരംപരാഗതമായി ആയുര്‍വേദ ചികിത്സനടത്തിവന്നിരുന്ന വൈദ്യന്‍മാര്‍ ഇന്ന് പലവിധ ഭീഷണികളും പ്രതിസന്ധികളും നേരിടുന്നു. ഇവര്‍ക്ക് കോളേജുകളില്‍ നിന്നോ സര്‍വ്വകലാശാലകളില്‍ നിന്നോ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താല്‍ നിലവില്‍ചില കേന്ദ്രങ്ങളില്‍ നിന്നും ഇവരെ ഒറ്റപ്പെടുത്താനും വ്യാജവൈദ്യന്‍മാര്‍ എന്ന് വിളിച്ച് ആക്ഷേപിക്കാനും ഇടയാക്കിയിരിക്കുന്നു .തന്‍മൂലം ഈ മേഖലയില്‍ സംഘര്‍ഷം തുടങ്ങിയിട്ട് കുറച്ചുനാളായി . യഥാര്‍ത്ഥത്തില്‍ പരംപരാഗതമായി ( അനേക തലമുറകളിലൂടെ ) കൈമാറിവന്ന വിജ്ഞാനത്തിന്‍റെ അനന്ത ശേഖരമാണ് പരംപരാഗത അയുര്‍വ്വേദ വൈദ്യന്‍മാര്‍ , കൂടാതെ പ്രവര്‍ത്തിപരിചയത്തിലൂടെ ഇവര്‍ ആര്‍ജ്ജിക്കുന്ന അറിവും പരിഗണിക്കേണ്ടതാണ് .എല്ലാ പരംപരാഗത വൈദ്യന്‍മാര്‍ക്കും എല്ലാ തരത്തിലുള്ള മരുന്നു ചെടികളേയും നേരിട്ടറിയാം അവര്‍ അതുപയോഗിച്ച് വിവിധ തരത്തിലുള്ള മരുന്നുകള്‍ ഉണ്ടാക്കുകയും ചെയ്യും എന്നാല്‍ ആധുനിക ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക് എല്ലാ മരുന്നു ചെടികളേയും നേരിട്ടറിയണമെന്നില്ല മരുന്നുണ്ടാക്കാനും അവര്‍ക്ക് അറിയണമെന്നില്ല . പരംപരാഗത ആയുര്‍വ്വേദത്തില്‍ അതിന്‍റെ എല്ലാശാഖകളും പഠിപ്പിക്കുന്നു എന്നാല്‍ ഡിഗ്രീ ആയുര്‍വ്വേദത്തില്‍ സിലബസ്സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കാര്യങ്ങള്‍ മാത്രം പഠിപ്പിക്കുന്നു കൂടാതെ നാട്ടിലെ വിഷവൈദ്യന്‍മാരില്‍ വളരെയേറെപ്പേര്‍ പരംപരാഗത വൈദ്യന്‍മാരാണ് .ചില കേന്ദ്രങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത് പരംപരാഗത വൈദ്യന്‍മാരെ ഇല്ലായ്മ ചെയ്യാനാണ് . ആയുര്‍വ്വേദം എന്നത് പുരാതന മഹര്‍ഷിമാര്‍ തൊട്ട് പരംപരാഗതവൈദ്യന്‍മാരിലൂടെ കൈമാറിവന്നതാണ് .പരംപരാഗതവൈദ്യത്തെ ഇല്ലാതാക്കുക എന്നാല്‍ തായ് വേര് മുറിച്ചുമാറ്റുക എന്നതാണ് .ആധുനിക ആയുര്‍വ്വേദത്തിനു വേണ്ടിവാദിക്കുന്നവര്‍ മറന്ന പ്രധാനപ്പെട്ടകാര്യം തങ്ങള്‍ പരംപരാഗതവൈദ്യത്തിന്‍ റെ സന്തതികളാണ് എന്നതാണ് .ഈ സാഹചര്യത്തില്‍ ഗവണ്‍മെന്‍റിന് ചെയ്യാവുന്ന കാര്യം പരംപരാഗത വൈദ്യന്‍മാര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുക എന്നതാണ് .

വ്യാഴാഴ്‌ച, നവംബർ 19, 2009

സൈക്കിള്‍ തിരിച്ചുവരില്ലേ ....


സംഘടനാ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ലാന്‍ട് റവന്യൂ കമ്മീഷണറേ റ്റ് പടിക്കല്‍ രണ്ട് നാള്‍ ഉപവാസമിരിക്കേണ്ടിവന്നപ്പോള്‍ കണ്ട ചിലനഗരക്കാഴ്ചകള്‍ ചില സൂചനകള്‍ തരുന്നു . അതായത്
സൈക്കിള്‍ എന്ന വാഹനം മണ്‍മറയുന്നതും കാര്‍ , ബൈക്ക് എന്നിവ മുന്നേറുന്നതും .
രണ്ടു ദിവസം രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ റോഡിലേക്ക് കണ്ണും നട്ട് ഇരുന്നപ്പോള്‍ ആകെ കണ്ടത് 14 സൈക്കിള്‍ യാത്രക്കാരെ മാത്രമാണ് . ബൈക്കുകളും കാറുകളുമാണെങ്കിലോ ആയിരക്കണക്കിനും . 14 സൈക്കിള്‍ യാത്രക്കാരില്‍ 2 പേര്‍ മാത്രമാണ് ചെറുപ്പക്കാര്‍ . ബാക്കിയുള്ളവര്‍ സ്കൂള്‍ കുട്ടികളോ വൃദ്ധന്‍മാരോ ആണ് . അവരില്‍ ചിലര്‍ സായാഹ്ന സവാരിക്കായി മാത്രം സൈക്കിള്‍ ഉപയോഗിക്കുന്ന വരാണ് . അല്ലെങ്കില്‍ പത്രവിതരണം പോലുള്ള തൊഴിലുകള്‍ ചെയ്യുന്നവരാണ് . ഗൌരവമുള്ള ഒരു യാത്രാവാഹനമായി സൈക്കിള്‍ ഉപയോഗിക്കുന്നതായി തോന്നിയത് 2 പേര്‍ മാത്രമാണ്.

നഗരത്തില്‍ അമിത വേഗതയിലാണ് ബൈക്കുകളും കാറുകളും സഞ്ചരിക്കുന്നത് .ഏതെങ്കിലും സിഗ്നല്‍ പോയിന്‍ റില്‍ നിന്ന് പച്ചലൈറ്റ് കിട്ടിയാല്‍ സ്കൂള്‍ വിട്ട് കുട്ടികള്‍ പുറത്തേക്ക് കുതിക്കുന്നത് പോലെ വാഹനങ്ങള്‍ ഒറ്റ ക്കുതിപ്പാണ് . ... ജീവനോടെ വീടെത്താന്‍ കഴിയുക എന്നത് നഗരത്തിലെ വാഹന യാത്രക്കാരുടെ ലോട്ടറിയാണ് .... ഇടവേളകളില്‍ റോഡ് കാലിയാവുന്നത് സിഗ്നല്‍ ചുവപ്പാകുന്പോള്‍ മാത്രമാണ് . വികസനത്തിെന്‍ റ അറ്റം മുട്ടുന്പോള്‍ , പരകോടിയിലെത്തുന്പോള്‍ , ശ്വസിക്കാന്‍ ഒാക്സിജന്‍ ഇല്ലാതെ ഭ്രാന്തന്‍മാരായി മാറിയ ഒരു തലമുറയാണ് നമ്മുടെ പട്ടണങ്ങില്‍ ഉണ്ടാവുക





ബുധനാഴ്‌ച, നവംബർ 18, 2009

ഗോ സംരക്ഷണ പ്രതിജ്ഞ


വിശ്വമംഗള ഗോ ഗ്രാമയാത്രയുടെ ഭാഗമായി ചൊല്ലുന്ന ഈ ഗോ സംരക്ഷണ പ്രതിജ്ഞ അത്യന്തം അര്‍ത്ഥപൂര്‍ണ്ണവും ഹൃദയഹാരിയുമാണ് . ഇരുകൈകളും ഉയര്‍ത്തിപ്പിടിച്ച് ഈ പ്രതിജ്ഞ നാം ചൊല്ലുന്പോള്‍ അറവുശാലകളില്‍ പിടയുന്ന അനേകായിരം പശുക്കിടാങ്ങള്‍ക്കുള്ള ആദരാജ്ഞലികളാവുന്നു ........


ഹേ പരമ പൂജ്യ ഗോമാതാ ...

അവിടുന്ന് പ്രേമമയിയും കരുണാമയിയുമായ അമ്മയാണ് ,

സകല അഭിലാഷങ്ങളും പൂര്‍ത്തിയാക്കിത്തരുന്ന കാമധേനുവാണവിടുന്ന് ,

പവിത്രതീര്‍ത്ഥരൂപിയായ അവിടുന്ന് ചലിക്കുന്ന ദേവാലയമാണ് ,

ഗംഗാമാതാവി ന്‍റ പവിത്രതയും പരിശുദ്ധിയും നിറഞ്ഞദേവിയാണ് .

സര്‍വ്വരോഗനിവാരണിയും ആരോഗ്യദാതാവുമായ -

ധന്വന്തരിരൂപിയായ ഗോമാതാവാണങ്ങ് .

ജൈവകൃഷിയിലൂടെ സമൃദ്ധിയേകുന്ന ലക്ഷ് മീദേവിയും അവിടുന്നാണ്

അവിടത്തോടുള്ള എണ്ണമറ്റ തും നിരന്തരവുമായ അതിക്രമങ്ങളാല്‍ ,

ഹേ .. മാതാവേ ഞാന്‍ അങ്ങേയറ്റം ദുഖിതനാണ് .

അവിടത്തോടുള്ള അനാദരവ് എല്ലാ വിധത്തിലും അസഹ്യമാണ്.

മനോവാക്കര്‍മ്മങ്ങളാല്‍ അങ്ങയുടേയും അങ്ങയുടെ നൈസര്‍ഗ്ഗികമായ ജലം ,

ഭൂമി , ജീവജാലങ്ങള്‍ , വനങ്ങള്‍ , ജനങ്ങളുടെ വാസസ്ഥാനമായ ഗ്രാമങ്ങള്‍

എന്നിവയുടേയും സുരക്ഷ , സംവര്‍ദ്ധനം , സേവനം എന്നിവക്കായി

എല്ലായ്പ്പോഴും സക്രിയമായി നിലനിന്നുകൊണ്ട് അവിടുത്തെ മഹത്വത്തെ

സമാജത്തില്‍ പുനപ്രതിഷ്ടിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു .

ഈ ശുഭ സങ്കല്‍പ്പം പൂര്‍ണ്ണമാക്കുന്നതിന് എനിക്ക് ശക്തിയും സാമര്‍ത്ഥ്യവും

ഏകിയാലും , കൃപ തൂകിയാലും അമ്മേ ...

ഗോ മാതാ കീ ജയ്....

ഗോ രക്ഷക്കായി ആരുണ്ട് ....?

നാമുണ്ട് , നമ്മളുണ്ട് , നമ്മളെല്ലാമുണ്ട് ....